കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട അന്തേവാസിയെ കണ്ടെത്തി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ 42കാരിയും കോഴിക്കോട്ടുകാരനായ 39കാരനുമാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ഇതില്‍ മലപ്പുറം സ്വദേശിനിയെ പിന്നീട് പിടികൂടി. ഇവര്‍ വൈകീട്ടോടെ മലപ്പുറം ജില്ല കലക്ടറുടെ ക്യാമ്ബ് ഓഫിസിലെത്തുകയായിരുന്നു. ഗാര്‍ഡ് ഇവരെ പിന്നീട് വനിത സ്റ്റേഷനിലെത്തിച്ചു. രാത്രിയോടെ വനിത സ്റ്റേഷനില്‍നിന്ന് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

മലപ്പുറം സ്വദേശിനി വാര്‍ഡി‍ന്റെ ചുമര്‍ തുരന്നാണ് പുറത്തുകടന്നത്. ചുമരി‍ന്റെ ഒരുഭാഗം നനച്ച്‌ സ്റ്റീല്‍പാത്രം ഉപയോഗിച്ച്‌ ഇവര്‍ തുരന്ന് പുറത്തുകടക്കുകയായിരുന്നു. രണ്ടാം വാര്‍ഡിലെ അന്തേവാസിയായ പുരുഷന്‍ കുളിക്കാനായി വാര്‍ഡില്‍ നിന്നിറങ്ങിയതാണ്‌. തിരിച്ചെത്താത്തത്‌ അന്വേഷിച്ചപ്പോഴാണ്‌ കാണാതായത്‌ അറിഞ്ഞത്‌. ഇരുവരും മതില്‍ ചാടിയാണ് പുറത്തുകടന്നത് എന്നാണ് വിവരം. പുരുഷനെ കഴിഞ്ഞ നവംബറില്‍ പൊലീസും സ്ത്രീയെ ജനുവരിയില്‍ ജില്ല ലീഗര്‍ സര്‍വിസ് അതോറിറ്റിയുമാണ് ഇവിടെയെത്തിച്ചതെന്ന് ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു സെല്ലിലെ രണ്ടു വനിതകള്‍ തമ്മില്‍ സംഘര്‍മുണ്ടായി മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണവും സുരക്ഷാപ്രശ്നങ്ങളും ചര്‍ച്ചയായതിന് പിന്നാലെയാണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായി രണ്ടുപേര്‍ ചാടിപ്പോയത്.

മതിയായ സുരക്ഷാജീവനക്കാരില്ലാത്തതിനാല്‍ നേരത്തെയും ഇവിടെ നിന്ന് പ്രതികളടക്കമുള്ളവര്‍ രക്ഷപ്പെട്ടിരുന്നു. 2020 ജൂലൈയില്‍ വിചാരണത്തടവുകാരായ ബേപ്പൂര്‍ ചെറുപുരക്കല്‍ അബ്ദുല്‍ ഗഫൂര്‍, താമരശ്ശേരി അമ്ബായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ്, എറണാകുളം മട്ടാഞ്ചേരി ജൂതപ്പറമ്ബിലെ നിസാമുദ്ദീന്‍ എന്നിവരും ചികിത്സക്കെത്തിച്ച മലപ്പുറം താനൂര്‍ സ്വദേശിയുമാണ് രക്ഷപ്പെട്ടത്.

Comments

COMMENTS

error: Content is protected !!