പിഷാരികാവ് കാളിയാട്ട മഹോൽസവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം. വടക്കെ മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റം. കാലത്ത് കൊടിയേറ്റത്തിന് ശേഷം കൊണ്ടാടുംപടി ദേവീക്ഷേത്രം, കുന്ന്യോറമല ഭഗവതി ക്ഷേത്രം, കുട്ടത്ത് കുന്ന് പണ്ടാരക്കണ്ടി, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ ക്ഷേത്രം പരിസരം ഭക്തജനസാന്ദ്രമായി.

ഉത്സവ ദിനങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഈ വർഷം വിവിധകലാപരിപാടികളും നടത്തുന്നുണ്ട് . ഇന്ന് ചൊവ്വാഴ്ച രാത്രി എഴ് മണിക്ക് കൊയിലാണ്ടി ഏയ്ഞ്ചൽ വൈറ്റ് ടീമിന്റെ മെഗാഷോയും, 30 ന് ശ്രീ പിഷാരികാവ് കലാക്ഷേത്രം അവതരി പ്പിക്കുന്ന ഭക്തിഗാനമേളയും, 31 ന് ഗിന്നസ് ജേതാവ് സുധീർ കടലുണ്ടിയും സംഘവും അവത രിപ്പിക്കുന്ന ഗാനസന്ധ്യയും, ഏപ്രിൽ 1ന് കണ്ണൂർ സൗപർണ്ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങും, ഏപ്രിൽ 2 ന് കൊല്ലം യേശുദാസും ടീമും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

ഏപ്രിൽ 3 ന് ചെറിയ വിളക്ക് ദിവസം വണ്ണാന്റെ അവകാശവരവും കോമത്ത് പോക്ക് ചടങ്ങും വൈകീട്ട് വാദ്യകുലപത കുട്ടൻമാരാര് നയിക്കുന്ന പാണ്ടി സമേതമുള്ള കാഴ്ച്ച ശീവേലി നടക്കും. ഏപ്രിൽ 4 വെള്ളിയാഴ്ച്ച വലിയ വിളക്ക് ദിവസം മന്ദമംഗലത്ത് നിന്നും ഇളനീർകുലവരവും വസൂരിമാല വരവും ക്ഷേത്രത്തിൽ എ ത്തിച്ചേരും. വൈകീട്ട് മൂന്ന് മണിമുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർകുല വരവുകൾ തണ്ടാന്റെ അരങ്ങോലവരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധം വരവും, അവകാശ വാവുകളും ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.

രാത്രി 11 മണിക്ക് സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെ അകമ്പടിയോടെ നൂറ്റമ്പതിൽപരം വാദ്യകലാകാരൻമാരെ അണിനിരത്തി പ്രഗത്ഭരും വാദ്യകുലപതികളുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ബാലരാമൻ ഉള്ളിയേരി ശങ്കരമാരാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ കാഞ്ഞിലശ്ശേരി വിനോദ് മാരാർ വെള്ളിനേഴി ആനന്ദ് മട്ടന്നൂർ ശ്രീകാന്ത് മട്ടന്നൂർ ശ്രീരാജ് , കാഞ്ഞിലശ്ശേരി പത്മനാഭൻ വെള്ളിനേഴി രാംകുമാർ, കലാമണ്ഡലം ശിവദാസൻ, കൊട്ടാരം ബിജു, മട്ടന്നൂർ അജിത്ത്, മാരായമംഗലം രാജീവ് പനമണ്ണ മനോഹരൻ, കാഞ്ഞിലശ്ശേരി അരവിന്ദൻ എന്നി വരുടെ ഇരട്ട പന്തിമേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ ഭക്തിനിർഭ തമായ അന്തരീക്ഷത്തിൽ വാളകം കൂടുന്നു.

ഏപ്രിൽ 5 വെള്ളിയാഴ്ച കാളിയാട്ട ദിവസം വൈകിട്ട് കൊല്ലം അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നി ധിയിൽ എത്തിച്ചേരും. തുടർന്ന് പുറപ്പെടുന്നള്ളിപ്പ് നടക്കും. പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമു ള്ള ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തിൽ വിദഗ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിന് ശേഷം ക്ഷേത്ര കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിൽ എത്തി രാത്രി 11.30 നും 12.15 നുള്ളിൽ വൃശ്ചികം രാശിയിൽ വാളകം കൂടുന്നു.

ഉത്സവനാളു കളിൽ കൊയിലാണ്ടി താലൂക്കിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും , കെ.എസ്.ആർ.ടി.സി അധിക സർവ്വീസ് നടത്തണമെന്നും, ദീർഘദൂര ബസ്സുകൾ കൊല്ലം ടൗണിൽ നിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ഹെൽത്ത്, പോലീസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളുടെ പതിവ് സഹായവും ക്ഷേത്രകമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Comments
error: Content is protected !!